1 ഖ്വോറാഫസ് 5  

Πρὸς Κορινθίους Αʹ (Pros Korinthious A)

അസാന്‍മാര്‍ഗികതയ്‌ക്കെതിരേ

5 1വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്ത തരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം ബാപ്പാൻറെ ബീവിയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! 2എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍ നിന്നു നീക്കിക്കളയുവിന്‍.

3ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി 4ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ ഇസ്മിൽ വിധിച്ചു കഴിഞ്ഞു. നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ നാമത്തിലും എന്റെ റൂഹാനീ സാന്നിധ്യത്തിലും നിങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ അധികാരമുപയോഗിച്ച് 5ആ ഇൻസാനെ അവന്റെ അധമവികാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതിന് ഇബിലീസിന് ഏല്‍പിച്ചു കൊടുക്കണം. അങ്ങനെ അവന്റെ റൂഹ് റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഖിയാമാദിനത്തില്‍ രക്ഷപ്രാപിക്കട്ടെ.

6നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? 7നിങ്ങള്‍ പുളിപ്പില്ലാത്ത ജദീദായ ദഖീഖ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പാസ്കാക്കുഞ്ഞാടായ അൽ മസീഹ് ഖുർബാനിയാക്കപ്പെട്ടിരിക്കുന്നു. 8അതിനാല്‍, ഹറാമും തിന്‍മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു പെരുനാള്‍ ആഘോഷിക്കാം.

9വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. 10ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ഈ ദുനിയാവില്‍ നിന്നുതന്നെ പുറത്തു പോകേണ്ടി വരുമായിരുന്നു. 11പ്രത്യുത, അഖുവായ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഒചീനം കഴിക്കുക പോലുമരുത്. 12പുറമേയുള്ളവരെ ഹിസാബാക്കാന്‍ എനിക്കെന്തുകാര്യം? ജാമിയായിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? 13പുറമേയുള്ളവരെ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ വിധിച്ചുകൊള്ളും. ശർറായവനെ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയുവിന്‍.


അടിക്കുറിപ്പുകൾ