1 ശംവീൽ 28שְׁמוּאֵל א׳ (Shmuel Alef)
28 1ആ സമാനിൽ ഫലസ്തീനികൾ ഇസ്രായീലിനോട് ഹർബ് ചെയ്യാന്‍ ജുൻദുകളെ ഒരുക്കി. അക്കീശ് ദാവൂദിനോടു പറഞ്ഞു: നീയും സഹാബികളും എന്നോടൊത്തു ഹർബിനു പോരണം. 2ദാവൂദ് അക്കീശിനോടു പറഞ്ഞു: ശരി; അങ്ങയുടെ അബ്ദിന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീശ് ദാവൂദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ സആദത്തായിരിക്കും.[a] 28.2 സആദത്തായിരിക്കും. - പാറാവുകാരനായിരിക്കും
ശാവുൽ സാഹിറയുടെ അടുക്കല്‍
3ശംവീൽ വഫാത്തായിട് അവന്റെ മദീനത്തായ റാമായില്‍ ഖബറടക്കപ്പെടുകയും ഇസ്രായീല്യരെല്ലാം അവനെയോര്‍ത്തു സംങ്കടപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു. ശാവുൽ എല്ലാ സാഹിറുകളെയും അസ്മാഉകാരെയും ബിലാദില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. 4ഫലസ്തീനികൾ ഒരുമിച്ചുകൂടി ശുനീമില്‍ വന്നു നാസിലായി[b] 28.4 നാസിലായി - മഹല്ലത്തടിച്ചു . ശാവുൽ ഇസ്രായീല്യരെയെല്ലാവരെയും സംഘടിപ്പിച്ച് ജില്‍ബൂവായിലും നാസിലായി. 5ശാവുൽ ഫലസ്തീനികളുടെ ദുൻദിനെ കണ്ടു ബേജാറായി. നഫ്സ് ശദീദായ നിലയിൽ ഇളകിവശായി. 6അവന്‍ റബ്ബുൽ ആലമീനോട് സുആലാക്കി. പക്‌ഷേ, റബ്ബുൽ ആലമീൻ മനാമിലൂടെയോ ഉറീമിലൂടെയോ നബിമാരിലൂടെയോ ഇജാപത്ത് നല്‍കിയില്ല. 7അപ്പോള്‍ ശാവുൽ ഖാദിമുകളോടു പറഞ്ഞു: ഒരു സാഹിറയെ തലബാക്കുക. ഞാന്‍ അവളുടെ ഉപദേശം തേടട്ടെ. ഇന്‍ദൂറില്‍ ഒരു സാഹിറയുണ്ടെന്നു ഖാദിമുകൾ പറഞ്ഞു:
8ശാവുൽ വേഷം മാറി രണ്ടുപേരെ കൂട്ടി ലയ് ലിൽ അവളുടെ അടുത്തെത്തി പറഞ്ഞു: നിന്റെ സിബ്റിന്റെ ശക്തികൊണ്ട് ഞാന്‍ ആവശ്യപ്പെടുന്നവനെ എന്റെയടുക്കല്‍ കൊണ്ടുവരുക. 9അവള്‍ പറഞ്ഞു: ശാവുൽ സാഹിറുകളെയും അസ്മാഉകാരെയും ബിലാദില്‍ നിന്ന് പുറത്താക്കിയെന്ന് നിനക്കറിയാമല്ലോ. പിന്നെയെന്തിന് എന്നെ കൊല്ലിക്കാന്‍ കെണിവയ്ക്കുന്നു? 10ഇക്കാര്യത്തില്‍ ഒരു അദാബും നിനക്കുണ്ടാവുകയില്ലെന്ന് ശാവുൽ റബ്ബുൽ ആലമീന്റെ നാമത്തില്‍ ആണയിട്ട് അവളോടു പറഞ്ഞു. 11അവള്‍ ചോദിച്ചു: ഞാനാരെയാണ് വരുത്തിത്തരേത്തണ്ടത്? ശംവീലിനെ വരുത്താന്‍ അവന്‍ ത്വലബാക്കി. 12ശംവീലിനെ കണ്ടപ്പോള്‍ അവള്‍ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ശാവുലിനോടു ചോദിച്ചു: എന്തിനാണ് എന്നെ കബളിപ്പിച്ചത്? അങ്ങു ശാവുലല്ലേ? 13മലിക് അവളോടു പറഞ്ഞു: ബേജാറാകണ്ടാ. നീ എന്താണ് കാണുന്നത്? അവള്‍ പറഞ്ഞു: ഒരു ഇലാഹ് അർളില്‍നിന്നു കയറിവരുന്നതായി ഞാന്‍ കാണുന്നു. 14അവന്‍ വീണ്ടും ചോദിച്ചു: അവന്റെ സൂറത്തെങ്ങനെ? അവള്‍ പറഞ്ഞു: ഒരു ശയ്ഖാണ് കയറിവരുന്നത്; അങ്കി ധരിച്ചിരിക്കുന്നു. അതു ശംവീലാണെന്ന് ശാവുലിനു ഫഹ്മായി. അവന്‍ സുജൂദിൽ വീണുവണങ്ങി.
15ശംവീൽ അവനോടു ചോദിച്ചു: നീ എന്നെ വിളിച്ചുവരുത്തി ഇടങ്ങേറാക്കിയതെന്തിന്? അവന്‍ പറഞ്ഞു: ഞാന്‍ കബീറത്തായ മശഖ്ഖത്തിലാണ്. ഫലസ്തീനികൾ എനിക്കെതിരായി ഹർബ് ചെയ്യുന്നു. മഅബൂദാകട്ടെ എന്നില്‍നിന്നകന്നുമിരിക്കുന്നു. അവിടുന്ന് നബിമാരിലൂടെയോ മനാമിലൂടെയോ എനിക്ക് ഇജാപത്ത് നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ എന്തുചെയ്യണമെന്നു പറഞ്ഞുതരേണ്ടതിനാണ് അങ്ങയെ വിളിപ്പിച്ചത്. 16ശംവീൽ പറഞ്ഞു: റബ്ബുൽ ആലമീൻ നിന്നില്‍ നിന്നകന്ന് നിനക്കെതിരായിരിക്കെ എന്തിനാണ് എന്നോടു ചോദിക്കുന്നത്? 17എന്നിലൂടെ അരുളിചെയ്തതുപോലെ റബ്ബുൽ ആലമീൻ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത് നിന്റെ ജാറായ ദാവൂദിനു കൊടുത്തിരിക്കുന്നു. 18റബ്ബുൽ ആലമീന്റെ സൌത്ത് നീ സംആക്കിയില്ല. അമലീക്കിന്റെമേല്‍ അവിടുത്തേക്കുള്ള ശദീദായ ഗളബ് നീ നടപ്പാക്കിയില്ല. അതിനാലാണ് റബ്ബുൽ ആലമീൻ ഇപ്പോള്‍ നിന്നോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. 19കൂടാതെ നിന്നോടൊപ്പം ഇസ്രായീലിനെയും റബ്ബുൽ ആലമീൻ ഫലസ്തീനികളുടെ യദുകളില്‍ ഏല്‍പിക്കും. നീയും നിന്റെ അബ്നാഉം നാളെ എന്നോടു ചേരും. ഇസ്രായീല്‍ ജുൻദിനെയും റബ്ബുൽ ആലമീൻ ഫലസ്തീനികളുടെ യദിലേല്‍പിക്കും.
20ശാവുൽ പെട്ടെന്ന് നെടുനീളത്തില്‍ നിലത്തുവീണു. ശംവീലിന്റെ ഖൌൽ സബബായി ശദീദായ നിലയിൽ ബേജാറായി. അന്നു മുഴുവന്‍ ത്വആമൊന്നും കഴിക്കാതിരുന്നതിനാല്‍ അവന്റെ ഖുവ്വത്ത് ചോര്‍ന്നു പോയി. 21ആ ഇംറത്ത് ശാവുലിന്റെയടുക്കല്‍ വന്നു. അവന്‍ ഹയറാനാണെന്നു കണ്ട് അവള്‍ പറഞ്ഞു: ഇതാ അങ്ങയുടെ അമത്ത് അങ്ങയെ ഇത്വാഅത്ത് ചെയ്ത്. ഞാനെന്റെ നഫ്സ് തർക്ക് ചെയ്തുപോലും അങ്ങ് എന്നോട് ത്വലബാക്കിയത് ഇത്വാഅത്ത് ചെയ്ത്. 22ഇപ്പോള്‍ അങ്ങ് ഈ അമത്തിന്റെ ഖൌൽ സംആക്കണമേ! ഞാന്‍ ഒരു കസ്രത്ത്[c] 28.22 കസ്രത്ത് - ഖിത്അത്ത് ഖുബ്ബൂസ് അങ്ങേക്കു തരട്ടെ? സഫറിന് ഖുവ്വത്ത് ലഭിക്കാന്‍ അങ്ങ് അതു അക്ൽ ചെയ്യണം. 23അവന്‍ അതു റഫ്ള് ചെയ്തു; അവന്റെ ഖാദിമുകളും അവളോടൊപ്പം മലിക്കിനെ ഇക്രാഹ് ചെയ്തു. അവരുടെ ഖൌൽ കേട്ട് അവന്‍ നിലത്തുനിന്നെഴുന്നേറ്റ് സരീറിലിരുന്നു. 24അവളുടെ ബൈത്തിൽ മെഴുത്ത ഒരു ഇജ് ലുണ്ടായിരുന്നു. അവള്‍ സുറയായി[d] 28.24 സുറയായി - അജലത്തിൽ അതിനെ കൊന്ന് തബ്ഖ് ചെയ്തു. ദഖീഖ് കുഴച്ച് പുളിപ്പില്ലാത്ത ഖുബ്ബൂസും ചുട്ടു. 25അവള്‍ അതു ശാവുലിനും ഖാദിമുകൾക്കും വിളമ്പി; അവര്‍ അക്ൽ ചെയ്തു. ആ ലയ് ലില്‍തന്നെ അവര്‍ റുജൂ ആയി.