2 ശമൂവേൽ 1שְׁמוּאֵל ב׳ (Shmuel Bet)
ശാവുലിന്റെ മൌത്തിന്റെ അഖ്ബാർ
1 1ശാവുലിന്റെ മൌത്തിനു ശേഷം, ദാവൂദ് അമലീക്യരെ ഫത്ഹാക്കി; റാജിആയി വന്നു സിക്‌ലാജില്‍ രണ്ടു യൌമിൽ സാകിനായി. 2യൌമുസ്സാലിസിൽ ശാവുലിന്റെ മഹല്ലത്തില്‍നിന്ന് ഒരാള്‍ ലിബാസ് കീറിക്കൊണ്ടും റഅ്സിൽ റംല് വാരിയിട്ടുകൊണ്ടും ദാവൂദിന്റെ അടുക്കല്‍ വന്നു സുജൂദിൽ നമസ്‌കരിച്ചു. 3നീ എവിടെനിന്നു വരുന്നു എന്ന് ദാവൂദ് സുആലാക്കിയതിന് ഇസ്രായീല്‍ മഹല്ലത്തില്‍നിന്ന് ഞാന്‍ ഫിറാറായിരിക്കയാണ് എന്ന് അവന്‍ ഇജാബ നല്‍കി. 4ദാവൂദ് വീണ്ടും സുആലാക്കി: എന്തുണ്ടായി? പറയൂ. അവന്‍ ഇജാബ പറഞ്ഞു: നമ്മുടെ ജുന്ദ് ഖതാലിൽനിന്ന് ഹാരിബായി. കുറെപ്പേര്‍ മൌത്തായി. ശാവുലും ഇബ്ൻ യൂനാസാനും മഖ്തൂലായി. 5ദാവൂദ് അവനോടു സുആലാക്കി: ശാവുലും യൂനാസാനും മൌത്തായെന്ന് നീ എങ്ങനെ അറിഞ്ഞു? 6അവന്‍ പറഞ്ഞു: മുസ്വാദഫയായി ഞാന്‍ ജില്‍ബൂവക്കുന്നിലെത്തി. അവിടെ ശാവുൽ റുംഹ് ഊന്നി നില്‍ക്കുന്നതും അഅ്ദാഉകളുടെ മർകബുകളും ഫുർസാനുകളും അവന്റെ അടുത്തേക്കു പാഞ്ഞു വരുന്നതും ഞാന്‍ കണ്ടു. 7അവന്‍ ഇൽതിഫാത് ചെയ്ത് നോക്കിയപ്പോള്‍ എന്നെ കണ്ട്, എന്നെ നിദാ ചെയ്തു. ഞാന്‍ നിദാ കേട്ടു. 8അവന്‍ സുആലാക്കി: നീ ആരാണ്? ഒരു അമാലിഖക്കാരന്‍, ഞാന്‍ ഇജാബ പറഞ്ഞു. 9അവന്‍ എന്നോടു പറഞ്ഞു: വന്ന് എന്നെ ഖത് ലാക്കുക; ഞാന്‍ ഇതാ അലമുകൊണ്ടു നീറുന്നു; എന്റെ നഫ്സ് വിട്ടുപോകുന്നില്ലല്ലോ. 10അപ്പോള്‍ ഞാന്‍ അടുത്തുചെന്ന് അവനെ ഖത്ൽ ചെയ്തു. അവന്‍ സാഖിത്തായിപോയാല്‍ മൌത്താകുമെന്ന് എനിക്കുറപ്പായിരുന്നു. അവന്‍ ധരിച്ചിരുന്ന താജും സിവാറും ഞാന്‍ എടുത്തു. ഇതാ, അവ അങ്ങയുടെ അടുക്കല്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നു.
11അപ്പോള്‍, ദാവൂദ് ശദീദായ ഹുസ്നാൽ ലിബാസ് കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്തു. 12ശാവുലും ഇബ്ൻ യൂനാസാനും റബ്ബുൽ ആലമീന്റെ ഖൌമായ ഇസ്രായീല്‍ അഹ് ല്ബൈത്തും ജിഹാദില്‍ ഖത് ലാക്കപ്പെട്ടതിനാല്‍ അവര്‍ ഹസീനായി കരയുകയും മഗ്രിബിന്റെ വക്ത് വരെ സൌമ് നോൽക്കുകയും ചെയ്തു. 13വിവരം പറഞ്ഞ ശാബ്ബിനോട്, നീ എവിടെനിന്നു വരുന്നു എന്ന് ദാവൂദ് സുആലാക്കിയതിന് ഇവിടെ വന്നു സാകിനാകുന്ന ഒരു അമാലിഖക്കാരന്‍ എന്ന് അവന്‍ ഇജാബത്ത് നല്‍കി. 14ദാവൂദ് അവനോടു സുആലാക്കി: റബ്ബുൽ ആലമീന്റെ മസീഹിനെ ഖത്ൽ ചെയ്യാൻ കൈനീട്ടുന്നതിനു നീ എങ്ങനെ ശജാഅത്ത് കാണിച്ചു? 15ദാവൂദ് ഖാദിമുകളിൾ ഒരുവനെ വിളിച്ച് അവനെ ഖത്ൽ ചെയ്യുക എന്ന് അംറ് ചെയ്തു. അവന്‍ ആ അമാലിഖക്കാരനെ ഖത്ൽ ചെയ്തു. 16ദാവൂദ് അമാലിഖക്കാരനോടു പറഞ്ഞു: നിന്റെ ദമിന് ളാമിൻ നീ തന്നെ, റബ്ബുൽ ആലമീന്റെ മസീഹിനെ ഞാന്‍ ഖത് ലാക്കിയെന്ന് നിന്റെ ഫമ് കൊണ്ടുതന്നെ നീ നിനക്കെതിരേ ശഹാദത്ത് പറഞ്ഞുവല്ലോ.
ദാവൂദിന്റെ ഹദ്ദാദ്
[a] 1:17 ഹദ്ദാദ് - നശീദ്17ശാവുലിനെയും ഇബ്ൻ യൂനാസാനെയും കുറിച്ച് ദാവൂദ് ഒരു നശീദുൽഖൌസ് പാടി. 18യൂദാഖൌമുകൾക്ക് അതിൽ തഅലീം നൽകണമെന്ന് അംറാക്കുകയും ചെയ്തു. യാശാറിന്റെ കിതാബില്‍ ഇതു മക്തൂബായിരിക്കുന്നു.
19ഇസ്രായീലേ, നിന്റെ മജ്ദ് നിന്റെ ജബലുകളില്‍ നമഖ്തൂലായി ഖുവ്വത്തുള്ളവർ സാഖിത്തായതെങ്ങനെ? ജത്തില്‍ ഇതു പറയരുത്.
20അശ്ക്കലൂന്‍ സൂഖുകളില്‍ ഇതു മശ്ഹൂറാക്കരുത്.
ഫലിസ്തീനികളുടെ ബനാത്ത് മുസ്തബ്ശിറാത്താകാതിരിക്കാനും ബനാത്തുൽ ഗുൽഫ് മുശമ്മിതുകളാകാതിരിക്കാനും തന്നെ.
നിങ്ങളില്‍ ത്വല്ലോ മത്വറോ പെയ്യാതിരിക്കട്ടെ!
നിങ്ങളുടെ ഹഖ് ലുകൾ അദീമുസ്സമറാകട്ടെ!
എന്തെന്നാല്‍, അവിടെയല്ലോ, ഖുവ്വത്തുള്ളവരുടെ ജുന്നത്ത് മക്കാറാക്കപ്പെട്ടത്,
അവിടെയല്ലോ ശാവുലിന്റെ ജുന്നത്ത് ദഹ്ൻ പുരട്ടാതെ കിടന്നത്.
22മഖ്തൂൽമാരുടെ ദമിൽനിന്നും ഖുവ്വത്തുള്ളവരുടെ ശഹ്മില്‍നിന്നും യൂനാസാന്റെ ഖൌസ് റാജിആയില്ല.
ശാവുലിന്റെ സയ്ഫ് വൃഥാ റുജൂആയില്ല.
23ശാവുലും യൂനാസാനും, ആശിഖുകളും മഅ്ശൂഖുകളും,
ഹയാത്തിലും മൌത്തിലും, അവര്‍ ഫാരിഖായില്ല.
ഉഖാബിനെക്കാള്‍ വസുർഅത്തുള്ളവര്‍!
അസദിനെക്കാള്‍ ഖുവ്വത്തുള്ളവര്‍!
24ഇസ്രായീല്‍ ബിൻതുമാരേ, സാവൂലിനെച്ചൊല്ലി കരയുവിന്‍.
അവന്‍ നിങ്ങളെ സീനത്തായി ശദീദായ ഹംറാഉടുപ്പിച്ചു;
ലിബാസുകളില്‍ ദഹബ് ഹൽയണിയിച്ചു.
25ജിഹാദില്‍ ഖുവ്വത്തുള്ളവർ സാഖിത്വായതെങ്ങനെ?
നിന്റെ ജബലുകളില്‍ യൂനാസാന്‍ ഖത് ലാക്കപ്പെട്ടു കിടക്കുന്നു.
26സോദരാ, യൂനാസാന്‍, നിന്നെയോര്‍ത്തു ഞാന്‍ ഹസീനാകുന്നു;
നീ എനിക്ക് ഏറെ മഹ്ബൂബായിരുന്നു;
എന്നോടുള്ള നിന്റെ മുഹബത്ത് മർഅകളുടെ ഇശ്ഖിനെക്കാള്‍ അമീഖായിരുന്നു.
27ഖുവ്വത്തുള്ളവർ സാഖിത്വായിപോയതും സിലാഹുകള്‍ ഹലാക്കായിപോയതുമെങ്ങനെ?