മത്തി 23 Κατὰ Ματθαῖον (Kata Maththaion)
ഉലമാക്കളുടെയും ഫരിസേയരുടെയും കപടനാട്യം
(മര്‍ക്കോസ് 12:38-40; ലൂക്കാ 11:37-52; ലൂക്കാ 20:45-47)
23 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ജനക്കൂട്ടത്തോടും തന്റെ സ്വഹാബികളോടും അരുളിച്ചെയ്തു: 2ഉലമാക്കളും ഫരിസേയരും മൂസാ നബി (അ) ൻറെ അർശിൽ ഇസ്തിവാ ചെയ്യുന്നു. 3അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം ഇത്വാഅത്ത് ചെയ്യുകയും അമൽ ചെയ്യുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ അമലുകൾ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല. 4അവര്‍ ഭാരമുള്ള ചുമടുകള്‍ ഇൻസാനിയത്തിന്റെ ചുമലില്‍ വച്ചുകൊടുക്കുന്നു. മുസായിദ ചെയ്യാൻ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. 5മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; 6വിരുന്നുകളില്‍ പ്രമുഖസ്ഥാനവും പള്ളികളില്‍ പ്രധാനപീഠവും 7നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. 8എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഉസ്താതെയുള്ളൂ. നിങ്ങളെല്ലാം അഖുമാരാണ്. 9ദുനിയാവില്‍ ആരെയും നിങ്ങള്‍ അബ്ബയെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ അബ്ബ. 10നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, അൽ മസീഹാണ് നിങ്ങളുടെ ഏക നേതാവ്. 11നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. 12തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
13കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ഇൻസാനിയത്തിന്റെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. 14നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; ദാഖിലാകാൻ വരുന്നവരെ അനുവദിക്കുന്നുമില്ല. 15കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ ബഹ്റും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി ജഹന്നത്തിനധീനരാക്കിത്തീര്‍ക്കുന്നു.
16അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബൈത്തുൽ മുഖദ്ദസ്സിനെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ബൈത്തുൽ മുഖദ്ദസ്സിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. 17അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? ദഹബോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ബൈത്തുൽ മുഖദ്ദസ്സോ? 18നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. 19അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ച വസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ? 20ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്‍മേലുള്ള എല്ലാ വസ്തുക്കളെക്കൊണ്ടും ആണയിടുന്നു. 21ബൈത്തുൽ മുഖദ്ദസ്സിനെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു. 22ജന്നത്തിനെക്കൊണ്ട് ആണയിടുന്നവന്‍ റബ്ബുൽ ആലമീന്റെ സിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ഉശ്റ് കൊടുക്കുകയും ശരീഅത്തിലെ ഗൗരവമേറിയ കാര്യങ്ങളായ അദ്ൽ, റഹ്മത്ത്, അമാനത്ത് എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ. 24അന്ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങള്‍!
25കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. 26അന്ധനായ ഫരിസേയാ, പാന പാത്രത്തിന്റെയും ഭക്ഷണ പാത്രത്തിന്റെയും പുറം കൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.
27കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ അലാവത്തായി മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മൌത്തായവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. 28അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്.
29കപടനാട്യക്കാരായ ഉലമാക്കളേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്‍മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും ആദിലുകളുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, 30ഞങ്ങള്‍ ഞങ്ങളുടെ ആബാഉമാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ നബിമാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. 31അങ്ങനെ, നിങ്ങള്‍ നബിമാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി ശഹാദത്ത് നല്‍കുന്നു. 32നിങ്ങളുടെ ആബാഉമാരുടെ ചെയ്തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍! 33സര്‍പ്പങ്ങളേ, അണലി ഔലാദുകളേ, ജഹന്നത്തിൻറെ വിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? 34അതുകൊണ്ട്, ഇതാ, മുഹജിസാത്തുകളെയും ജ്ഞാനികളെയും ഉലമാക്കളെയും ഞാന്‍ നിങ്ങളുടെ അടുക്കലേക്കയയ്ക്കുന്നു. അവരില്‍ ചിലരെ നിങ്ങള്‍ കത്ൽ ചെയ്യുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങള്‍ നിങ്ങളുടെ പള്ളികളില്‍ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടര്‍ന്നു പീഡിപ്പിക്കുകയും ചെയ്യും. 35അങ്ങനെ, നിരപരാധനായ ആബേലിന്റെ ദമ് മുതല്‍ ബൈത്തുൽ മുഖദ്ദസ്സിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തംവരെ, ദുനിയാവില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും ദമ് നിങ്ങളുടെമേല്‍ വാഖിആആകും. 36ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ ജീലിന് സംഭവിക്കുകതന്നെ ചെയ്യും.
ഈസാ അൽ മസീഹ് ജറുസലെമിനെക്കുറിച്ചു വിലപിക്കുന്നു
(ലൂക്കാ 13:34-35)
37ജറുസലെം, ജറുസലെം, മുഹ്ജിസാത്തുക്കളെ കത്ൽ ചെയ്യുകയും നിന്റെ ഖരീബിലേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതു പോലെ നിന്റെ ഔലാദുകളെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ എത്രയോ മർറത്ത് ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ വിസമ്മതിച്ചു. 38ഇതാ, നിങ്ങളുടെ ബൈത്ത് പരിത്യക്തവും ശൂന്യവുമായിത്തീര്‍ന്നിരിക്കുന്നു. 39ഞാന്‍ നിങ്ങളോടു പറയുന്നു, റബ്ബിന്റെ ഇസ്മിൽ വരുന്നവന്‍ അനുഗൃഹീതനാണ് എന്നു നിങ്ങള്‍ പറയുന്നതു വരെ ഇനി നിങ്ങള്‍ എന്നെ കാണുകയില്ല.