അൽ-സബൂർ 18תְּהִלִּים (Tehillim)
വിജയത്തില്‍ കൃതജ്ഞതാസ്‌തോത്രം
18 1യാ റബ്ബ്ൽ ആലമീൻ! എന്റെ ഖുവ്വത്തിന്റെ ഉറവിടമേ, ഞാന്‍ അങ്ങയിൽ ഹുബ്ബ് വെക്കുന്നു.
2അങ്ങാണ് എന്റെ രക്ഷാ ശിലയും കോട്ടയും മുൻഖിദും, എന്റെ മഅബൂദും എനിക്ക് മൽജഅ് തരുന്ന പാറയും, എന്റെ ജുന്നത്തും രക്ഷാ ശൃംഗവും അഭയ കേന്ദ്രവും.
3സ്തുത്യര്‍ഹനായ റബ്ബ്ൽ ആലമീനെ ഞാന്‍ ഇസ്തിഹാഗാസ നടത്തുന്നു; അവിടുന്ന് എന്നെ അഅ്ദാഇനുകളില്‍ നിന്നു സലാമത്താക്കും.
4മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു.
5പാതാളപാശം എന്നെ വരിഞ്ഞു മുറുക്കി, മൌത്തിന്റെ കുരുക്ക് എന്റെമേല്‍ ഇതാ വീഴുന്നു.
6കഷ്ടതയില്‍ ഞാന്‍ റബ്ബ്ൽ ആലമീനെ ഇസ്തിഹാഗാസ നടത്തി; എന്റെ മഅബൂദിനോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു ബൈത്തുള്ളയിൽ നിന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ ബുകാഅ് അവിടുത്തെ കാതുകളിലെത്തി.
7റബ്ബ്ൽ ആലമീന്റെ ഗളബിൽ അർള് ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി,
8അവിടുത്തെ നാസികയില്‍ നിന്നു ധൂമപടലമുയര്‍ന്നു; ഫമില്‍ നിന്നു സംഹാരാഗ്‌നി പുറപ്പെട്ടു; കനലുകള്‍ കത്തിജ്വലിച്ചു.
9സമാഅ് ചായിച്ച് അവിടുന്ന് ഇറങ്ങി വന്നു, കൂരിരുട്ടിന്‍മേല്‍ അവിടുന്നു പാദം ഉറപ്പിച്ചു.
10കെരൂബിനെ വാഹനമാക്കി അവിടുന്നു പറന്നു; കാറ്റിന്റെ ചിറകുകളില്‍ അവിടുന്നു പാഞ്ഞുവന്നു.
11ള്വലമത്ത് കൊണ്ട് അവിടുന്ന് ഇഗ്ശാഅ് ചമച്ചു; മാഅ് നിറഞ്ഞ കാര്‍മേഘങ്ങള്‍കൊണ്ടു വിതാനമൊരുക്കി.
12അവിടുത്തെ മുന്‍പില്‍ ജ്വലിക്കുന്ന നൂറാനിയത്തിൽ നിന്നു ഹജർമഴയും തീക്കനലും മേഘങ്ങള്‍ ഭേദിച്ചു അർളിൽ പതിച്ചു.
13റബ്ബ്ൽ ആലമീൻ സമാഅ്ൽ ഇടിമുഴക്കി, അത്യുന്നതന്റെ സൌത്ത് മുഴങ്ങിക്കേട്ടു, ഹജർമഴയും തീക്കനലും പൊഴിഞ്ഞു.
14അവിടുന്ന് അമ്പയച്ച് അവരെ ചിതറിച്ചു; ബർഖുകൾകൊണ്ട് അവരെ പായിച്ചു.
15യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ശാസനയാല്‍ , അങ്ങയുടെ നാസികയില്‍ നിന്നുപുറപ്പെട്ട നിശ്വാസത്താല്‍ , ബഹ്റിലെ അന്തഃപ്രവാഹങ്ങള്‍ കാണപ്പെട്ടു; അർളിന്റെ അടിസ്ഥാനങ്ങള്‍ അനാവൃതമായി.
16അലാഇൽ നിന്നു കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു; പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു.
17പ്രബലനായ അഅ്ദാഇനില്‍ നിന്നും എന്നെ വെറുത്തവരില്‍ നിന്നും അവിടുന്ന് എന്നെ രക്ഷിച്ചു; അവര്‍ എന്റെ ഖുവ്വത്തിനതീതരായിരുന്നു.
18അനര്‍ഥകാലത്ത് അവര്‍ എന്റെ മേല്‍ ചാടിവീണു, റബ്ബ്ൽ ആലമീൻ എനിക്ക് അഭയമായിരുന്നു.
19അവിടുന്ന് എന്നെ വിശാലമായസ്ഥലത്തേക്കു നയിച്ചു; എന്നില്‍ പ്രസാദിച്ചതിനാല്‍ എനിക്ക് മഗ്ഫിറത്ത് നൽകി.
20എന്റെ അദ്ൽനൊത്തവിധം റബ്ബ്ൽ ആലമീൻ എനിക്കു സമറത്ത് നല്‍കി; എന്റെ കൈകളുടെ നിര്‍മലതയ്ക്കുചേര്‍ന്ന വിധം എനിക്കു പകരം തന്നു.
21റബ്ബ്ൽ ആലമീന്റെ സബീലിൽ ഞാന്‍ ഉറച്ചു നിന്നു; ശർറ്ചെയ്ത് എന്റെ മഅബൂദില്‍ നിന്നു ഞാന്‍ അകന്നു പോയില്ല.
22അവിടുത്തെ അംറുകള്‍ എന്റെ കണ്‍മുന്‍പിലുണ്ടായിരുന്നു; അവിടുത്തെ ഹുകുമുകൾ ഞാന്‍ ലംഘിച്ചില്ല.
23അവിടുത്തെ മുന്‍പില്‍ ഞാന്‍ നിര്‍മലനായിരുന്നു; കുറ്റങ്ങളില്‍ നിന്നു ഞാന്‍ അകന്നു നിന്നു.
24എന്റെ അദ് ലും കൈകളുടെ ഇഖ് ലാസും കണ്ടു റബ്ബ്ൽ ആലമീൻ എനിക്കു സമറത്ത് നല്‍കി.
25അമാനത്തായവനോട് അങ്ങ് അമാനത്ത് പുലര്‍ത്തുന്നു; ഇഖ് ലാസിനോടു ഇഖ് ലാസായി പെരുമാറുന്നു.
26നിര്‍മലനോടു നിര്‍മലമായും ശർറായവനോട് ക്രൂരമായും അങ്ങു പെരുമാറുന്നു.
27വിനീതരെ അങ്ങ് വിടുവിക്കുന്നു, ഖിബ്റൻമാരെ അങ്ങ് വീഴ്ത്തുന്നു.
28അങ്ങ് എന്റെ മിഷ്കാത്ത് കൊളുത്തുന്നു; എന്റെ മഅബൂദായ റബ്ബ്ൽ ആലമീൻ എന്റെ ള്വലമത്തകറ്റുന്നു.
29അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ മഅബൂദിന്റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും;
30മഅബൂദിന്റെ ത്വരീഖ് അവികലമാണ്; റബ്ബ്ൽ ആലമീന്റെ മൌഊദ് നിറവേറും; തന്നില്‍ മൽജഅ് തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.
31റബ്ബ്ൽ ആലമീനല്ലാതെ മഅബൂദ് ആരുണ്ട്? നമ്മുടെ മഅബൂദല്ലാതെ രക്ഷാശില എവിടെയുണ്ട്?
32അവിടുന്നു ഖുവ്വത്ത്കൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ ത്വരീഖ് സുരക്ഷിതമാക്കുന്നു.
33അവിടുന്ന് എന്റെ കാലുകള്‍ക്കു മാന്‍ പേടയുടെ സരിആയി നല്‍കി; ഉന്നത ജബലുകളില്‍ എന്നെ മുഹസിനത്തായവനായി നിറുത്തി.
34എന്റെ കൈകളെ അവിടുന്നു യുദ്ധമുറ അഭ്യസിപ്പിച്ചു; എന്റെ കരങ്ങള്‍ക്കു പിച്ചളവില്ല് കുലയ്ക്കാന്‍ കഴിയും.
35അങ്ങ് എനിക്കു നജാത്തിന്റെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെ താങ്ങി നിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.
36എന്റെ പാത അങ്ങു വിശാലമാക്കി; എന്റെ രിജ് ലുകള്‍ വഴുതിയില്ല.
37എന്റെ അഅ്ദാഇനുകളെ ഞാന്‍ പിന്തുടര്‍ന്നു പിടിച്ചു; അവരെ സംഹരിക്കുവോളം ഞാന്‍ പിന്‍വാങ്ങിയില്ല.
38എഴുന്നേല്‍ക്കാനാവാത്ത വിധം അവരെ ഞാന്‍ തകര്‍ത്തു; അവര്‍ എന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു.
39ജിഹാദിനായി ഖുവ്വത്ത്കൊണ്ട് അങ്ങ് എന്റെ അരമുറുക്കി; എന്നെ ആക്രമിച്ചവരെ അങ്ങ് എനിക്ക് അധീനമാക്കി.
40എന്റെ അഅ്ദാഇനുകളെ അങ്ങു ഹിജ്റ ചെയ്യിച്ചു; എന്നെ വെറുത്തവരെ ഞാന്‍ ഹലാക്കാക്കി.
41സഹായത്തിനു വേണ്ടി അവര്‍ നിലവിളിച്ചു; രക്ഷിക്കാനാരുമുണ്ടായിരുന്നില്ല, റബ്ബ്ൽ ആലമീനോട് അവര്‍ നിലവിളിച്ചു; അവിടുന്ന് ഇജാപത്ത് നൽകിയില്ല.
42കാറ്റില്‍ പറക്കുന്ന ധൂളിപോലെ ഞാന്‍ അവരെ പൊടിച്ചു; തെരുവിലെ ചെളിപോലെ കോരിക്കളഞ്ഞു.
43ഖൌമിന്റെ കലഹത്തില്‍ നിന്ന് അങ്ങ് എന്നെ രക്ഷിച്ചു; അങ്ങ് എന്നെ ഖൌമുകളുടെ മാലിക്കാക്കി; എനിക്ക് ഗരീബായിരുന്ന ഖൌമ് എന്നെ ഖിദ്മത്ത് ചെയ്തു.
44എന്നെക്കുറിച്ചു കേട്ടമാത്രയില്‍ അവര്‍ എന്നെ ഇത്വാഅത്ത് ചെയ്ത്; മറ്റുള്ള കൌമുകൾ എന്നോടു കേണിരന്നു.
45അന്യ ഖൌമുകള്‍ക്കു ധൈര്യമറ്റു; കോട്ടകളില്‍ നിന്നു വിറയലോടെ അവര്‍ പുറത്തുവന്നു.
46റബ്ബ്ൽ ആലമീൻ ജീവിക്കുന്നു; എന്റെ രക്ഷാശില മുബാറക്കാകട്ടെ; എന്റെ നജാത്തിന്റെ മഅബൂദിന് മദ്ഹ് ചൊല്ലട്ടെ.
47മഅബൂദ് എനിക്കുവേണ്ടി നിഖ്മത്ത് ചെയ്തു; ഖൌമുകളെ എനിക്ക് അധീനമാക്കി.
48അഅ്ദാഇനുകളില്‍ നിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു; വൈരികള്‍ക്കുമേല്‍ എന്നെ ഉയര്‍ത്തി; ളാലിമുകളില്‍ നിന്ന് അവിടുന്ന് എന്നെ വിടുവിച്ചു.
49ആകയാല്‍ യാ റബ്ബ്ൽ ആലമീൻ, ഖൌമുകളുടെ മധ്യേ ഞാന്‍ അങ്ങേക്കു കൃതജ്ഞതാ സ്‌തോത്രം ആലപിക്കും; അങ്ങയുടെ ഇസ്മിന് മദ്ഹ് ചൊല്ലും.
50തന്റെ മലിക്കിന് അവിടുന്നു വന്‍വിജയം നല്‍കുന്നു: തന്റെ അഭിഷിക്തനോട് അബദിയായി റഹ്മത്ത് കാണിക്കുന്നു; ദാവൂദിനോടും അവന്റെ ഔലാദിനോടും തന്നെ.